Tuesday, August 13, 2013

ദൈവ വചനം ഒന്‍പതാം അധ്യായം

ഭഗവദ് ഗീത ഒ‍ന്‍പതാമദ്ധ്യായം
വളരെ പ്രധാനമായതും എന്നാ‍‍ല്‍ ഏറ്റവും അറിയപ്പെടാതെ ഇരിക്കുന്നതുമായ അറിവിനെ വെളിപ്പെടുത്തുന്ന അദ്ധ്യായം
ശ്രീ കൃഷ്ണ ഭഗവാ‍ന്‍ പറഞ്ഞു
1.       ഏറ്റവും പ്രധാനമായി മനുഷ്യനറിഞ്ഞിരിക്കേണ്ടതും എന്നാ‍ല്‍ ഭൂരിഭാഗം പേ‍രും അറിഞ്ഞിട്ടില്ലാത്ത അറിവ് നിനക്ക് ഞാ‍ന്‍ പറഞ്ഞുതരാം.
2.       ഈ അറിവിനെ ശരിയായി മനസ്സിലാക്കാത്തവ‍ര്‍ എന്നെ പ്രാപിക്കാതെ തിരിച്ച് വരുന്നു.
3.       ഈ കാണുന്നതെല്ലാം അവ്യക്തമായ എന്നാ‍ല്‍ തന്നെ ഉണ്ടാക്കപ്പെട്ടതാണ്. എന്നി‍ല്‍ തന്നെ എല്ലാം നിലനി‍ല്‍ക്കുന്നു, അല്ലാതെ ഞാ‍ന്‍ അവയിലല്ല.
4.       ഞാ‍ന്‍ ഒന്നിനേയും ധരിക്കുന്നില്ല., ഒന്നും എന്നെയും ധരിക്കുന്നില്ല., ആകാശത്തി‍ല്‍ കാറ്റ് ഉള്ളതു പോലെ ഈ കാണുന്നതെല്ലാം എന്നിലാണ് സ്ഥിതി ചെയ്യുന്നത്.
5.       കല്പം എന്ന നിശ്ചിത സമയ ദൈര്ധഘ്യത്തി‍ന്‍റെ അവസാനത്തി‍ല്‍ എല്ലാം എന്നി‍ല്‍ ലയിച്ചു ചേരുന്നു. വീണ്ടും അടുത്ത കല്പം തുടങ്ങിയാ‍ല്‍ ഞാനവയെ പുറന്തള്ളുന്നു.
6.       അങ്ങനെ പുറന്തള്ളിക്കൊണ്ടും അകത്തേക്ക് വലിച്ചുകൊണ്ടുമിരിക്കുന്നു.
7.       എന്നാലിതൊന്നും എന്നെ ബാധിക്കുന്നില്ല.
8.       ഞാനൊരു മടിയനെപ്പോലിരിക്കുന്നു., എന്നാലെല്ലാം ചെയ്യുന്നു.
9.       ഞാ‍ന്‍ പറഞ്ഞിട്ട് പ്രകൃതി എല്ലാത്തിനേയും പ്രസവിക്കുന്നു.
10.      പ്രപഞ്ചം മാറ്റത്തിന് വിധേയമായിക്കൊണ്ടേ ഇരിക്കുന്നു.
11.    എന്നാ‍ല്‍ ബുദ്ധി കുറഞ്ഞവ‍ന്‍ എന്നെ മനുഷ്യന് തുല്യനായി കരുതുന്നു.
12.    എന്നാലവ‍ര്‍ എന്റെ ശരിയായ രൂപം മനസ്സിലാക്കുന്നില്ല.
13.    ഉചിതമല്ലാത്ത ആഗ്രഹങ്ങളും, അവരവ‍ര്‍ക്കൊക്കാത്ത ജോലികളും, ശരിയല്ലാത്ത അറവും കൊണ്ട് അവ‍ര്‍ രാക്ഷസന്മാരും, അസുരന്മാരുമായിത്തീരുന്നു.
14.    എന്‍റെ ശരിയായ വശങ്ങളെ ഉ‍ള്‍ക്കൊണ്ടവ‍ര്‍ മഹാത്മാക്കളായി ത്തീരുന്നു.
15.    ചില‍ര്‍ എന്നെ എപ്പോഴും സ്തുതിക്കുന്നു., പുകഴ്ത്തുന്നു. കഠിനങ്ങളായ വ്രതങ്ങളെടുക്കുന്നു.
16.    നമസ്കരിക്കുന്നു, എല്ലായ്പോഴും പ്രാ‍ര്‍ത്ഥിക്കുന്നു.
17.    ജ്ഞാനപ്രവൃത്തിക‍ള്‍കൊണ്ട് എന്നെ പ്രാ‍ര്‍ത്ഥിക്കുന്നു.
18.    ഒന്നായിട്ടും പലതായിട്ടും വേറെ വേറെ ആയിട്ടും പ്രാ‍ര്‍ത്ഥിക്കുന്നു.
19.    പ്രാ‍ര്‍ത്ഥനകളുടെ വേറെ വേറെ രീതിക‍ള്‍ ഞാനാകുന്നു.
20.    മരുന്ന്, പ്രാ‍ര്‍ത്ഥനാ മന്ത്രങ്ങ‍ള്‍, വിളക്കുകത്തിക്കാനുള്ള നെയ്യ് , തീയ് , നിവേദിക്കുന്ന വസ്തുക്ക‍ള്‍ , പ്രസാദം ഇവയെല്ലാം ഞാനാകുന്നു.
21.    അറിയേണ്ടതും പവിത്രമായതുമായ ഓം കാരം , അതി‍ന്‍റെ വിശദീകരണങ്ങളായ ഋഗ്വേദം, യജു‍ര്‍വേദം, സാമവേദം, അഥ‍ര്‍വവേദം ഇവയും ഞാനാകുന്നു.
22.    വഴിയും, വാഴ്ചയും, ഇതിനെ നോക്കിക്കാണുന്നവനും, വീടും, ആശ്രയവും, ചങ്ങാതിയും, തുടക്കസ്ഥാനവും, അവസാനസ്ഥാനവും, അവസാനിക്കുന്ന രീതിയും, വിത്തും, മാറ്റമില്ലാത്തതും, ഞാനാകുന്നു.
23.    ചൂടുള്ളതും, മഴയും, വാങ്ങുന്നതും, പുറന്തള്ളുന്നതും, മരണമില്ലാത്തതും, മരണമുള്ളതും ഞാനാകുന്നു.
24.    വ്യവസായം, ഭരണം, ചിന്തിക്കുക തുടങ്ങിയ അറിവ് ഉള്ള‍വ‍ര്‍ ഇതിനാ‍ല്‍ പല സുഖങ്ങളും നേടുകയും അവയുടെ നേട്ടങ്ങളവസാനിക്കുമ്പോ‍ള്‍ പഴയപടി ജീവീക്കുകയും ചെയ്യുന്നു.
25.    അങ്ങനെ സമൂഹത്തി‍ല്‍ ഭൌതികസാഹചര്യങ്ങളി‍ല്‍ നേട്ടങ്ങളും കോട്ടങ്ങളും വന്നും പോയ്ക്കൊണ്ടുമിരിക്കുന്നു.
26.    ശരണം വേറെ ഇല്ലെന്ന് ഉറപ്പിച്ച് ആരാണോ എന്നെ പ്രാ‍ര്‍ത്ഥിക്കുന്നത് അവ‍ര്‍ക്ക് എന്നും നിലനി‍ല്‍പ്പുള്ളതായ എന്‍റെ അടുപ്പത്തോടുകൂടിയ നന്മ ഞാ‍ന്‍ നല്കുന്നു.
27.    മറ്റുള്ള ദൈവ രൂപങ്ങളെയും പ്രാ‍ര്‍ത്ഥിക്കുന്നവരും , എന്നെത്തന്നെയാണ് പ്രാ‍ര്‍ത്ഥിക്കുന്നത്. ഞാ‍ന്‍ തന്നെയാണ് എല്ലാ മതങ്ങളുടെയും നാഥ‍ന്‍. എന്നാലീ സത്യം എല്ലാവരും അറിയുന്നില്ല.
28.    ഭാഗീകമായ ദൈവീക ശക്തികളെ പ്രാ‍ര്‍ത്ഥിക്കുന്നവ‍ര്‍ അവരിലേക്കും.,
29.    മരിച്ച ആത്മക്കളോട് പ്രാ‍ര്‍ത്ഥിക്കുന്നവ‍ര്‍ അവരിലേക്കും.,
30.    പ്രകൃതി ശക്തികളെ പ്രാ‍ര്‍ത്ഥിക്കുന്നവ‍ര്‍ അവയിലേക്കും.,
31.    എന്നെ പ്രാ‍ര്‍ത്ഥിക്കുന്നവ‍ര്‍ എന്നിലേക്കും എത്തി ച്ചേരുന്നു.
32.    ആരാണ് ലളിതങ്ങളായ വസ്തുക്ക‍ള്‍ നിവേദ്യങ്ങളായി ഇല, പൂവ്, വെള്ളം, പഴം ഇങ്ങനെയുള്ളവയെ എനിക്ക് തരുന്നത്, അത് ഞാ‍‍ന്‍ സ്വീകരിക്കുന്നു.
33.    നീ എന്തൊക്കെ പ്രവ‍ര്‍ത്തിക്കുന്നുവോ, എന്തൊക്കെ ഭക്ഷിക്കുന്നുവോ, എന്തൊക്കെ ഹോമിക്കന്നുവോ, എന്തൊക്കെ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നുവോ അതിനെ എനിക്കായി അ‍ര്‍പ്പിക്കുക.
34.    നല്ലത്, ചീത്ത എന്നിങ്ങനെയുള്ള പ്രവൃത്തിയുടെ ഫലങ്ങളെ, അവയിലുള്ള ബന്ധനങ്ങളെ മാറ്റി, എല്ലാത്തി‍ല്‍ നിന്നും അകന്നു നിന്നുകൊണ്ട് മോചനത്തിനായി പരിശ്രമിക്കുന്നവനെന്നെ പ്രാപിക്കുന്നു.
35.    ഞാനെല്ലാവരിലും സമനാണ്. എനിക്ക് ഇഷ്ടമുള്ളവരോ ഇഷ്ടമില്ലാത്തവരോ ഇല്ല.
36.    ആരാണോ എന്നെ ആശ്രയിച്ച് പ്രാ‍ര്‍ത്ഥിക്കുന്നത് ഞാ‍ന്‍ അവരിലും അവ‍ര്‍ എന്നിലും ജീവിക്കുന്നു.
37.    ഇനി ഒരാ‍ള്‍ തെറ്റായ ജീവിതരീതിയിലും എന്നെ പ്രാ‍ര്‍ത്ഥിക്കുന്നെങ്കി‍ല്‍ അയാളെയും ഞാ‍ന്‍ നന്മയ്ക്കായി അനുഗ്രഹിക്കുന്നു.
38.    ആയാ‍ള്‍ നല്ലവനായിത്തീരുന്നു.
39.    എന്നെ ആശ്രയിക്കുന്ന പാപികളും സ്ത്രീകളും, കച്ചവടക്കാരും, കൂലി പണിയെടുക്കുന്നവരും, ശാശ്വത ശാന്തിയെ പ്രാപിക്കുന്നു.
40.    പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ
41.    അതിനാ‍ല്‍ എന്നി‍ല്‍ മനസ്സുറപ്പിക്ക്, എന്നി‍ല്‍ പ്രാ‍ര്‍ത്ഥക്ക് , എനിക്കുവേണ്ടി സേവനം ചെയ്യ്, എന്നെ നമസ്കരിക്ക്.
42.    നിന്നെ ഞാ‍ന്‍ രക്ഷിക്കാം, അതിന് സംശയമില്ല.
ഇങ്ങനെ പ്രധാന കാര്യങ്ങളുടെ ഒന്പതാം അദ്ധ്യായം അവസാനിച്ചു.

No comments:

Post a Comment