Tuesday, August 13, 2013

bg നാലാം അദ്ധ്യായം



-   അറിവിന്‍റെയും പ്രവൃത്തിയുടെയും ഉപേക്ഷിക്കലി‍ന്‍റെയും അദ്ധ്യായം
ശ്രീ കൃഷ്ണ ഭഗവാന്‍ പറയുന്നു

ഞാനീപ്പറഞ്ഞ കാര്യം മു‍ന്‍പ് ആദ്യമായി വിവസ്വാ‍ന്‍ എന്നയാ‍ള്‍ക്ക് പഠിപ്പിച്ചതാണ്. അയാള്‍ മനുവിന് പഠിപ്പിച്ചു. മനുവാകട്ടെ ഇക്ഷ്വാകു എന്നയാള്‍ക്ക് പറഞ്ഞുകൊടുത്തു.
ഇങ്ങനെ തലമുറകളായി കൈമാറി വന്നിരുന്ന ഈ അറിവ് ഋഷിമാരെ പ്പോലെ ജീവിതം നയിച്ചിരുന്ന രാജാക്കന്മാ‍‍ര്‍ക്കറിയാമായിരുന്നു. എന്നാ‍ല്‍ പിന്നീട് കാലം മാറിയതനുസരിച്ച് കഠിനപ്രയത്നം നടത്താത്ത തലമുറകളിലൂടെ ആ അറിവ് നഷ്ടമായി.
അതേ പാഠം നിനക്കിന്നു ഞാന്‍ പറഞ്ഞുതരാം
എന്‍റെ ചങ്ങാതിയും ഏറ്റവും അടുത്തവനുമായതിനാലാണ് ഞാനത് നിനക്ക് പറഞ്ഞുതരുന്നത്.
-   അര്‍ജുന‍ന്‍‍ ചോദിക്കുന്നു-
നീ ഇക്കാലത്ത് ജീവിക്കുന്നവനാണ്. വിവസ്വാന്‍ മുതായവ‍രാകട്ടെ പണ്ട് ജീവിച്ചിരുന്നവരും. നീ അവര്‍ക്ക് പഠിപ്പിച്ചു എന്നതെങ്ങനെയാണ് ഞാ‍ന്‍ വിശ്വസിക്കുക.
അതെങ്ങനെ സാധിച്ചു.
      ശ്രീ കൃഷ്ണഭഗവാ‍ന്‍ മറുപടി പറയുന്നു
ഞാനും നീയുമെല്ലാം വളരെ ജന്മങ്ങള്‍ താണ്ടി വന്നവരാണ്. അവയെ ഞാന്‍ അറിയുന്നു. നീ അറിയുന്നില്ല.
ഞാന്‍ ജനിക്കാത്തവനും എല്ലാവരുടെയും ദൈവവുമാണ്. എന്‍റെ സ്വന്തം ഭാഗമായ പ്രപഞ്ചത്തി‍‍ല്‍ സ്വന്തം കഴിവിനാ‍‍‍ല്‍ ഞാ‍‍ന്‍ ജനിക്കുന്നു.
എപ്പോളൊക്കെ പ്രപഞ്ചത്തില്‍ നല്ല പെരുമാറ്റത്തിനും ജീവിതത്തിനും കുറവ് വരുന്നുവോ, അധര്‍മ്മത്തിന് ഉയര്‍ച്ച സംഭവിക്കുന്നുവോ അപ്പോള്‍ ഞാ‍ന്‍ ജനിക്കുന്നു (അവതരിക്കുന്നു).
നല്ലവരുടെ രക്ഷിക്കുന്നതിനായിട്ടും കുറ്റം ചെയ്യുന്നവരുടെ വിനാശത്തിനായിട്ടും, നല്ലതിനെ വീണ്ടും സ്ഥാപിക്കാനായിട്ടും വീണ്ടും വീണ്ടും ഞാന്‍ ജനിക്കുന്നു.
ദൈവത്തിന്‍റെ ജനനവും പ്രവൃത്തികളും ദിവ്യമായതാണെന്ന് മനസ്സിലാക്കുന്നവന്‍ ശരീരം ത്യജിച്ചിട്ട് വീണ്ടും ജനിക്കുന്നില്ല.
എന്നെ ആശ്രയിക്കുന്നവര്‍ അറിവുള്ളവരാവുന്നു. അവര്‍ പേടി, കോപം, അതിയായ വീണ്ടും വീണ്ടും ഉണ്ടാവുന്ന ഇഷ്ടം ഇവ മാറി, പരിശുദ്ധരായിട്ട് എന്നെ പ്പോലെ ആയിത്തീരുന്നു.
ഒരുവന്‍ എന്നെ ഏതുവിധത്തി‍‍ല്‍ പെരുമാറുന്നുവോ അവനോട് അതിനു തക്കതായ വിധത്തി‍‍ല്‍ ആണ് ഞാ‍ന്‍ പെരുമാറുന്നത്.
എന്‍റെ രീതിക‍ള്‍ തന്നെയാണ് എന്നും മനുഷ്യന് മാതൃക.
പ്രവൃത്തിയുടെ ലക്ഷ്യം നേടാനായി എന്‍റെ ഒരോ ശക്തികളെ മനുഷ്യ‍ന്‍ ആശ്രയിക്കുന്നു. അവര്‍ക്ക് അതിനാ‍‍ല്‍ ആ ലക്ഷ്യങ്ങ‍ള്‍ നേടാ‍‍ന്‍ കഴിയുന്നു.
അവനവന്‍റെ സ്വഭാവത്തിനും , അറിവിനും , കഴിവിനുമനുസരിച്ചാണ് അവന്‍റെ തൊഴി‍ല്‍ എന്തെന്ന് കണക്കാക്കുന്നത്. ചെയ്യുന്ന തൊഴിലിനനുസരിച്ച് ജനങ്ങള്‍ തരം തിരിക്കപ്പെടുന്നു.
ഇത് ദൈവം നേരിട്ട് നടത്തുന്നതല്ല. പക്ഷേ സ്വഭാവങ്ങളും കഴിവും ദൈവത്തല്‍ നിന്നും ലഭിക്കുന്നതിനാ‍‍ല്‍ ദൈവമാണ് തൊഴിലി‍നും  അതനുസരിച്ചുള്ള സമൂഹത്തി‍ന്‍റെ നി‍ര്‍മ്മാണത്തിനും ആദി കാരണം.
എന്നെ ഒരു പ്രവൃത്തിയും ബാധിക്കുന്നില്ല. എനിക്ക് പ്രവൃത്തിയുടെ ഫലത്തില്‍ ഒരു ആഗ്രഹവുമില്ല.
പണ്ടും മോചനത്തിനായി ഒരുങ്ങിയവര്‍ ഇതറിഞ്ഞവരാണ്.
അതിനാ‍ല്‍ പണ്ട് ജീവിച്ചിരുന്നവ‍ര്‍ മോചനത്തിനായി അനുഷ്ഠിച്ച ജീവിത രീതി നീയും ജീവിതത്തി‍ല്‍ പകര്‍ത്തുക
അറിവുള്ളവര്‍ പോലും എന്താണ് ചെയ്യേണ്ടതെന്നും എന്താണ് ചെയ്യരുതാത്തതെന്നും സംശയിച്ചുപോകുന്നു.
ഞാന്‍‍ നിനക്ക് എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതരാം അതറിഞ്ഞാ‍‍ല്‍ നിനക്ക് എളുപ്പം മോചനം ലഭിക്കും
പ്രവൃത്തകളെ ക്കുറിച്ച് വളരെ ഏറെ മനസ്സിലാക്കാനുണ്ട്.
ആഗ്രഹങ്ങളും , പ്രത്യേക ഉദ്ദേശ്യങ്ങളും വിട്ടുമാറി, അറിവിനാ‍‍ല്‍  പറിശുദ്ധമാക്കപ്പെട്ട പ്രവൃത്തിയോടുകൂടിയവന്‍ പണ്ഡിത‍ന്‍ എന്ന് ഞാന്‍ വിളിക്കുന്നു
പ്രവൃത്തിയുടെ ലക്ഷ്യഫലത്തിലുള്ള ബന്ധനം ഒഴിവാക്കിയ അവന്‍ എല്ലായ്പ്പോഴും സംതൃപ്തനും ഒരു ആശ്രയവും വേണ്ടാത്തവനും ആയവന്‍ പ്രവൃത്തിക‍ള്‍ ചെയ്യുന്നവനാണെങ്കിലും ചെയ്യാത്തവനെ പ്പോലെയാണ്.
എല്ലാത്തലുമുള്ള എന്‍റേതെന്നും എനിക്കിതുതന്നെ വേണമെന്നുമുള്ള തോന്നല്‍ വിട്ടുമാറിയ ഒരു വ്യക്തി ശാരീരീകമായി പ്രവൃത്തിക‍ള്‍ ചെയ്യുന്നവനാണെങ്കിലും ഒരു പാപവും അവനെ ബാധിക്കുന്നില്ല.
കോപം, ഇഷ്ടം മുതലായ തോന്നലുകള്‍ അകന്ന് ആരോടും മത്സരിക്കാതെ യാദൃശ്ചികമായി ലഭിക്കുന്നതില്‍ സന്തേഷിച്ച് ജീവിക്കുന്നവന്‍ ഒരു പാപത്താലും ബന്ധിക്കപ്പെടുന്നില്ല.
അറിവുള്ളവനും, വിവിധ താത്പര്യങ്ങളിലുള്ള ഇഷ്ടവും ഇഷ്ടക്കേടും മാറിയവനും ആയവന്‍ നല്ലതിനുവേണ്ടി ചെയ്യുന്ന പ്രവൃത്തികളുടെ ഫലം അവനെ ബാധിക്കുന്നില്ല.
എല്ലാത്തിനെയും ദൈവത്തിലര്‍പ്പിച്ച്, ദൈവമാകുന്ന തീയില്‍ ദൈവത്തിനുവേണ്ടി ഹോമിക്കുന്നതായി പ്രവൃത്തിയെ കാണുന്നവന്‍ ദൈവത്തിലേക്കുതന്നെ പോകുന്നു.
യോഗികള്‍ ഇത്തരത്തിലാണ് ജീവിതം നയിക്കുന്നത്.
മറ്റു ചില‍ര്‍ ജീവിതം നയിക്കുന്നത് എല്ലാം ദൈവത്തിന്‍റെ ഭാഗങ്ങളായി കണ്ടുകൊണ്ടാണ്.
ചില‍രാകട്ടെ സംയമനം എന്ന തീയില്‍ ആഗ്രഹങ്ങളെ ഹോമിക്കുന്നു.
മറ്റു ചില‍ര്‍ എല്ലാ വിചാരങ്ങളേയും , പ്രവൃത്തികളെയും സ്വയം നിയന്ത്രിക്കല്‍ എന്ന തീയി‍ല്‍ ഹോമിക്കുന്നു.
ചിലര്‍ തങ്ങളുടെ പക്കലുള്ള വസ്തു പണം എന്നിവയെ അത‍ര്‍ഹതയുള്ളവരുമായി പങ്കുവയ്ക്കുന്നു.
ചിലര്‍ കഠിനപ്രവൃത്തിയിലൂടെ ജനജീവിതം സുഗമമാക്കുന്നു.
ചിലര്‍ സത്യം പ്രചരിപ്പിച്ച് , നല്ല ജീവിതം നയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു.
അറിഞ്ഞതിനെ വീണ്ടും ഓ‍ര്‍മ്മിക്കലും അവയെ മറ്റുള്ളവരെ ഓ‍ര്‍മ്മിപ്പിക്കലും ഉറപ്പിക്കലും ചെയ്യുന്നു ചിലര്‍.
അറിവ് മറ്റുള്ളവര്‍ക്ക് പകരുക എന്നത് ഒരു ഉത്തമ പ്രവൃത്തിയാണ്.
ചിലര്‍ ശാരീരീകമായ പ്രാണായാമം തുടങ്ങിയ ക്രിയകളിലൂടെ മോചനം നേടുന്നു.
ചിലര്‍ ഉപവാസം, വ്രതം തുടങ്ങി ആഹാരനിയന്ത്രണങ്ങളിലൂടെ മോചനം നേടുന്നു.
ഇങ്ങനെ ഉള്ളവരെല്ലാവരും അവരവരുടെ പാപങ്ങള്‍ നീങ്ങിയവരാണ്.
പരിശുദ്ധരാണ്.
ഇങ്ങനെ സത്പ്രവൃത്തികള്‍ ചെയ്ത് ജീവിക്കുന്നവ‍ര്‍ എല്ലാത്തിനും കാരണമായ ദൈവത്തിലെത്തിച്ചേരുന്നു.
നല്ല പ്രവൃത്തികള്‍ ചെയ്യാത്തവന്‍ ഈ ലോകത്തി‍‍ല്‍ നല്ല സ്ഥാനമില്ല. പരലോകത്തിലുമില്ല.
ഇങ്ങനെ ഓരോരുത്തര്‍ക്ക് യോജിക്കുന്നവിധത്തിലുള്ള, മോചനത്തിനായുള്ള പ്രവൃത്തികള്‍ ഞാ‍ന്‍ പറഞ്ഞു തന്നു.
വസ്തുക്കളെ വിതരണം ചെയ്യുന്നതിനേക്കാള്‍ , അറിവിനെ പകര്‍ത്തുന്നതാണ് കൂടുത‍ല്‍ നല്ലത്.
എല്ലാ പ്രവൃത്തിയും സത്യത്തിന്‍റെ അറിവി‍‍ല്‍ അവസാനിക്കുന്നു.
താഴ്മയോടെ അപേക്ഷിച്ചാലും, സേവനം ചെയ്താലും അറിവുള്ളവര്‍ അത് പറഞ്ഞുതരും
അങ്ങനെ അറിവിനെ ഉണ്ടാക്കുന്നവന്‍ പിന്നീട് ജനിക്കുന്നില്ല.
ആ അറിവിനാല്‍ വേണ്ടതൊക്കെ കാണാ‍‍ന്‍ കഴിയുന്നതാണ്.
ഇനി ഏതെങ്കിലുമൊരുവന്‍ വളരെ പാപിയായിരുന്നാലും , ഇങ്ങനെ യുള്ള സത്പ്രവൃത്തികള്‍ ചെയ്ത് പരിശുദ്ധനാവാം
തീയില്‍ മരക്കഷണങ്ങ‍ള്‍ കത്തി തീരുന്നതുപോലെ സത്പ്രവൃത്തികളുടെ ഫലമായുണ്ടാവുന്ന അറിവില്‍ എല്ലാ പാപങ്ങളും കത്തിത്തീരുന്നു.
അറിവിന് തുല്യം പരിശുദ്ധമായത് എതും ഇല്ല.
ആ അറിവ് സത്പ്രവൃത്തിയിലൂടെ കുറേ കാലം കൊണ്ട് എത്തിച്ചേരുന്നു.
ശ്രദ്ധയോടെ ശ്രമിക്കുന്നവന് അറിവ് ലഭിക്കുന്നു
അവന്‍ തന്‍റെ അവയവങ്ങളെ വേണ്ട പോലെ നിയന്ത്രിക്കുകയും വേണം
അറിവ് ലഭിച്ചാല്‍ അന്തിമമായ ശാന്തിയെ വളരെ വൈകാതെ നേടുന്നു.
അറിവില്ലാത്തവരും, ശ്രദ്ധപതിപ്പിക്കാത്തവരും, സംശയിക്കുന്നവരും നശിച്ചു പോകുന്നു.
അവര്‍ക്ക് ഈ ലോകമോ പരലോകമോ ഇല്ല. അവര്‍ക്ക് സുഖവും ലഭിക്കുന്നില്ല.
യോഗം കൊണ്ട് പ്രവൃത്തിയെ ഒഴിഞ്ഞവനും, അറിവിനാല്‍ സംശയങ്ങള്‍ ഇല്ലാതായവനും, തന്നത്താന്‍ മനസ്സിലാക്കിയവനുമായവ‍നെ ഒരു പ്രവൃത്തിക്കും പിടിച്ചിടാ‍ന്‍ കഴിയില്ല അര്‍ജുനാ.
അതിനാല്‍ അറിവില്ലായ്മയി‍‍ല്‍ നിന്നും ഉളവാകുന്ന ഇത്തരം പല സംശയങ്ങളെ നെഞ്ചിലുള്ള അറിവാകുന്ന വാളാല്‍ വെട്ടിമാറ്റി ഉയരുക...ഉയരുക.....
-   ഇങ്ങനെ നാലാം അദ്ധ്യായം അവസാനിച്ചു-

ദൈവ വചനം പത്താം അധ്യായം



10. പത്താം അദ്ധ്യായം - ദൈവത്തിന്‍റെ കഴിവുകളെ പറയുന്നു
ഭഗവാ‍ന്‍ പറഞ്ഞു
10.1 ഞാ‍ന്‍ പറയുന്നതിനെ വളരെ ശ്രദ്ധയോടെ കേ‍ള്‍ക്കുന്ന നിനക്ക് നല്ലതു വരനായി ഇനിയും ചില കാര്യങ്ങ‍ള്‍ പറഞ്ഞു തരാം
10.2 എന്നെ ക്കുറിച്ചും എന്റെ ഉത്പത്തിയെ ക്കുറിച്ചും ദേവന്മാരും  (മഹ‍ര്‍ഷി) പ്രവാചകന്മാരുമൊന്നും ശരിക്കറിഞ്ഞിട്ടില്ല. കാരണം ഞാനവ‍ര്‍ക്കും മുന്പേ ഇവിടെ ഉള്ളവനാകുന്നു.
10.3 ആരാണോ എന്നെ തുടക്കം ഇല്ലാത്തവനായും , ജനനമില്ലാത്തവനായും ആറിയുന്നത് , അതേ പോലെ ഈ പ്രപഞ്ചത്തിന്റെ ദൈവമായും ആറിയുന്നത് , അറിവില്ലായ്മ നീങ്ങിയ ആ മനുഷ്യ‍ന്‍ പാപങ്ങളി‍ല്‍ നിന്നും മോചിതനാവുന്നു.
10.4,10.5 മാത്രമല്ല, കാര്യങ്ങളെ വേ‍ര്‍തിരിച്ചറിയുന്ന ബുദ്ധി, അറിവ്, സത്യാവസ്ഥ, ക്ഷമ, അച്ചടക്കം, ഉള്ളടക്കം, അനുകൂലസാഹചര്യങ്ങളിലെ സന്തോഷം, പ്രതികൂല സാഹചര്യങ്ങളിലെ ദുഃഖം, ഉല്പത്തി, നാശം, പേടി, പേടി ഇല്ലായ്മ,മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്ക‍ല്‍, ജീവികളി‍ല്‍ തുല്യത, കിട്ടിയതി‍ല്‍ സംതൃപ്തി, മറ്റുള്ളവരുമായി പങ്കുവെക്ക‍ല്‍ (ദാനം), യശസ്സ്, കുപ്രശസ്തി, പലതരത്തിലുള്ള പെരുമാറ്റങ്ങ‍ള്‍, ഇവയെല്ലാം ജീവിക‍ള്‍ക്ക് (എന്നി‍ല്‍ നിന്ന്) ദൈവത്തി‍‍ല്‍ നിന്നു തന്നെയാണ് കിട്ടുന്നത്.
10.6  എ‍ന്‍റെ മനസ്സി‍ല്‍ നിന്നും എ‍ന്‍റെ  അംശങ്ങളായി ഏഴു മഹ‍ര്‍ഷിമാരും നാലു മനുമാരുമുണ്ടായി. അവരി‍ല്‍ നിന്നുണ്ടായവരാണീ മനുഷ്യ കുലമെല്ലാം തന്നെ.
10.7 അങ്ങനെ ഇക്കാണുന്നതെല്ലാം എ‍ന്‍റെ തന്നെ സവിശേഷതകളാണ് എന്നും എല്ലാം പ്രത്യേക രീതിയി‍ല്‍ ഒന്നിച്ചു ചേ‍ര്‍ന്നിരിക്കുന്നു എന്നും അറിയുന്നവ‍ന്‍ ഒരിക്കലും മാറാത്ത തരത്തി‍ല്‍ ദൈവവുമായി ചേ‍ര്‍ന്നിരിക്കുന്നു.
10.8 ഞാ‍ന്‍ എല്ലാത്തി‍ന്‍റെയും തുടക്കമാണെന്നും ,എന്നിലാണ് എല്ലാം നിലനി‍ല്‍ക്കുന്നതെന്നും അറിയുന്ന ബുദ്ധിയുള്ളവ‍ര്‍ വളരെ ഇഷ്ടത്തോടെ എന്നെ ആശ്രയിക്കുന്നു.
10.9 എന്നെ ത്തന്നെ ഓ‍ര്‍മ്മിക്കുന്നവരും, ഞാനെന്നാ‍ല്‍ ജീവനായവരും ആയവ‍ര്‍, എന്നെ  പരസ്പരം മനസ്സിലാക്കി ക്കൊടുക്കുന്നവരും , കഥക‍ള്‍ പറയുന്നവരും ആയിട്ട് എപ്പോഴും സുഖമായി സന്തോഷമായി ജീവിക്കുന്നു.
10.10 അങ്ങനെ എല്ലായ്പോഴും ദൈവീക ചിന്തയിലും പ്രവൃത്തിയിലുമുള്ളവരായി എന്നെ ആരാധിക്കുന്നവ‍ര്‍ക്ക് നല്ലവണ്ണം ചിന്തിക്കാനുള്ള കഴിവ് ഞാ‍ന്‍ നല്കുന്നു. അതിലൂടെ അവരെ‍ന്‍റെ അടുത്തു വരുന്നു.
10.11 അവരോടുള്ള അനുകമ്പയുടെ അടയാളമായി ഞാനവരുടെ ചിന്താശക്തിയിലിരുന്നു കൊണ്ട് ഒരു വിളക്കായി അറിവില്ലായ്മയാകുന്ന ഇരുട്ടിനെ മാറ്റുന്നു.

10.12, 10.13  അ‍ര്‍ജ്ജുന‍ന്‍ പറഞ്ഞു

അന്തിമമായ ദൈവവും, അന്തിമമായ ആശ്രയവും, ശരണവും, ഏറ്റവും വൃത്തിയുള്ളതും ആയത് അങ്ങുതന്നെയാണ്.
കാരണം, എല്ലാ ഋഷിമാരും , നാരദ ഋഷിയും, അസിത ഋഷിയും, ദേവല ഋഷിയും, വ്യാസ ഋഷിയും, അങ്ങുതന്നെയാണ് ശരീരത്തിലുള്ള ജീവനെന്നും, എന്നും നിലനില്ക്കുന്ന സത്തയെന്നും, പ്രകാശം പരത്തുന്നവനെന്നും, ജനിക്കാത്തവനെന്നും, സംരക്ഷിക്കുന്നവനെന്നും വിളിക്കുന്നു മാത്രമല്ല ഇപ്പോ‍ള്‍ അങ്ങ് നേരിട്ട് പറയുകയും ചെയ്യുന്നു.
10.14 കൃഷ്ണാ, എന്നോട് അങ്ങിപ്പോ‍ള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ ഉള്ളതുതന്നെയെന്ന് ഞാ‍ന്‍ വിശ്വസിക്കുന്നു. മാത്രമല്ല അങ്ങയുടെ പ്രവൃത്തികളുടെ മുഴുവ‍ന്‍ സ്വഭാവം ദേവന്മാരോ അസുരന്മാരോ മനസ്സിലാക്കിയിട്ടില്ല.
10.15 അല്ലയോ ജീവജാലങ്ങളി‍ല്‍ നന്നായിട്ടുള്ളവനേ, ജീവജാലങ്ങളെ ഉണ്ടാക്കുന്നവനേ, അവയ്ക്ക് ദൈവമായിട്ടുള്ളവനേ, പ്രകാശിക്കുന്നവയ്ക്കും പ്രകാശമായിരിക്കുന്നവനേ, ലോകത്തി‍ന്റെ‍ നാഥാ, അങ്ങയെ അങ്ങാ‍ല്‍ അങ്ങ് തന്നെ മനസ്സിലാക്കുന്നു.
10.16 ഏതെല്ലാം രൂപങ്ങളാലാണ് അങ്ങ് ഈ ലോകത്തി‍ല്‍ വ്യാപിച്ചു നി‍ല്‍ക്കുന്നത് ആ ദിവ്യങ്ങളായ രൂപങ്ങളെ വിവരിക്കാ‍ന്‍ ദൈവമേ അങ്ങുതന്നെയാണ് യോഗ്യ‍ന്‍.
10.17 ദൈവമേ എതേതു രൂപങ്ങളാലാണ് ഞാ‍ന്‍ അങ്ങയെ ചിന്തിക്കേണ്ടത്? ഞാനെങ്ങനെയാണ് എപ്പോഴും അങ്ങയെ ധ്യാനിച്ച് മനസ്സിലാക്കേണ്ടത്
10.18 അല്ലയോ ദൈവമേ അങ്ങയുടെ മാഹാത്മ്യത്തെ ഇനിയും വിവരിച്ച് പറഞ്ഞുതരണേ, എനിക്ക് കേട്ടു മതിയായില്ല.

10.19 നല്ല ദൈവം പറഞ്ഞു
എ‍ന്റെ രൂപങ്ങ‍ള്‍ക്കോ മാഹാത്മ്യങ്ങ‍ള്‍ക്കോ അറ്റമോ അവസാനമോ ഇല്ലാ എങ്കിലും ചില പ്രധാനമായവയെ പറഞ്ഞു തരാം കേട്ടോളൂ.
10.20 എല്ലാ ജീവജാലങ്ങളുടേയും ഉള്ളിലിരിക്കുന്ന ആത്മാവ് ഞാ‍ന്‍ തന്നെയാണ്. ഞാന് അവയുടെ തുടക്കവും നടുഭാഗവും അവസാനവുമാകുന്നു.
10.21 പ്രകാശിക്കുന്ന ജ്യോതി‍ര്‍ഗ്ഗോളങ്ങളി‍ല്‍ സൂര്യനും ചന്ദ്രനും ഞാ‍ന്‍ തന്നെയാണ്. അതേപോലെ കാറ്റുകളി‍ല്‍ ശ്വാസവായു ഞാനാകുന്നു.
10.22 വേദാനാം സാമവേദോസ്മി ദേവന്മാരി‍ല്‍ ഇന്ദ്രനും ഞാ‍ന്‍ തന്നെ. ശരീരാവയവങ്ങളി‍ല്‍ വെച്ച് മനസ്സ് ഞാനാണ്. ജീവജാലങ്ങളിലെ ഉണര്ന്നിരിക്കുക എന്ന അവസ്ഥയും ഞാനാകുന്നു.
10.23 രുദ്രന്മാരി‍ല്‍ ശിവഭഗവാനും, ധനാഢ്യന്മാരി‍ല്‍ കുബേരനും വസുക്കളി‍ല്‍ കാറ്റും പ‍ര്‍വതങ്ങളി‍ല്‍ മേരുവും ഞാനാണ്.
10.24 പുരോഹിതന്മാരി‍ല്‍ മുഖ്യനായ ബൃഹസ്പതി ഞാനാകുന്നു. നല്ല കാര്യത്തിനായി പടനയിക്കുന്നവരി‍ല്‍ സ്കന്ദനാണു ഞാ‍ന്‍. ജലാശയങ്ങളി‍ല്‍ സമുദ്രമാണ് ഞാ‍ന്‍.
10.25   മഹാന്മാരായ ഋഷിമാരി‍ല്‍ വെച്ച് ശ്രേഷ്ഠനായ ഭൃഗു ഞാനാണ്. ഭാഷകളിലെ പദങ്ങളി‍ല്‍ വെച്ച് -ഓം- കാരം ഞാനാണ്. ദൈവത്തോട് അടുക്കാനുള്ള സാധനകളായ യജ്ഞങ്ങളി‍ല്‍ വീണ്ടും വീണ്ടും മന്ത്രങ്ങ‍ള്‍ ഉരുവിടുക എന്ന ജപം ഞാനാണ്. ഇളകാത്തവയി‍ല്‍ ഹിമാലയം ഞാനാണ്.
10.26 എല്ലാ മരങ്ങളിലും വെച്ച് അരയാ‍ല്‍ ഞാനന്നെയാണ്. നല്ല കാര്യങ്ങ‍ള്‍ ചെയ്യുന്ന ഋഷിമാരി‍ല്‍ വെച്ച് നാരദനും ഞാ‍ന്‍ തന്നെയാണ്.
ഗന്ധ‍ര്‍വന്മാരി‍ല്‍ വെച്ച് ചിത്രരഥ‍ന്‍ എന്നയാ‍ള്‍ ഞാനാണ്. ദൈവത്തെ സാക്ഷാത്കരിച്ച സിദ്ധന്മാരി‍ല്‍ കപിലമുനി ഞാനാണ്.
10.27 കുതിരകളി‍ല്‍ ഉച്ചൈശ്രവസ്സ് ഞാനാണ്. ആനകളി‍ല്‍ ഐരാവതം ഞാനാണ്. മനുഷ്യന്മാരി‍ല്‍ രാജാവും ഞാനാണ്.
10.28 ആയുധങ്ങളി‍ല്‍ ഞാ‍ന്‍ വജ്രായുധമാണ്. പ്രയോജനമുള്ള മൃഗങ്ങളി‍ല്‍ കാമധേനു ഞാനാണ്. പ്രത്യു‍ല്‍പാദനത്തിനുള്ള കാമവികാരം ഞാനാണ്. വിഷപ്പാമ്പുകളി‍ല്‍ വെച്ച് വാസുകിയും ഞാനാണ്.
10.29 വിഷമില്ലാത്ത പാമ്പുകളി‍ല്‍ ആദിശേഷ‍ന്‍ ഞാനാകുന്നു. ജലജന്തുക്കളി‍ല്‍ വരുണ‍ന്‍ ഞാനാകുന്നു. മരിച്ചു പോയ പൂ‍ര്‍വികന്മാരായ പിതൃക്കളി‍ല്‍ അവരുടെ രാജാവായ അര്യമാ ഞാനാകുന്നു. നിയമ പാലകരി‍ല്‍ യമ‍ന്‍ ഞാനാകുന്നു.
10.30 രാക്ഷസന്മാരി‍ല്‍ പ്രഹ്ളാദ‍ന്‍ ഞാനാകുന്നു. അളക്കുന്ന സംഗതികളി‍ല്‍ സമയം ഞാനാണ്. മൃഗങ്ങളി‍ല്‍ സിംഹം ഞാനാണ്. പക്ഷികളി‍ല്‍ ഗരുഡനും ഞാനന്നെ.
10.31 ഒഴുകുന്ന വസ്തുക്കളി‍ല്‍ കാറ്റ് ഞാനാണ്. ആയുധം ധരിച്ചവരി‍ല്‍ ശ്രീ രാമ‍ന്‍ ഞാനാണ്. മീനുകളി‍ല്‍ സ്രാവ് ഞാനാണ്. അരുവികളി‍ല്‍ ഗംഗാനദി ഞാനാണ്.
10.32 പ്രപഞ്ച സൃഷ്ടിയുടെ തുടക്കവും നടുക്കുംഅവസാനവും ഞാനാണ്. പഠിക്കേണ്ടവയി‍ല്‍ ആത്മാവിനെക്കുറിച്ചുള്ള അറിവും ത‍ര്‍ക്കിക്കുന്നവരുടെ വാദങ്ങളും ഞാനാണ്.
10.33 എഴുത്തുകളി‍ല്‍ അ എന്ന അക്ഷരം ദൈവമാണ്. സമാസങ്ങളി‍ല്‍ ദ്വന്ദ്വം എന്ന സമാസവും ഒരിക്കലും അവസാനിക്കാത്ത സമയപ്രവാഹവും ഞാനാണ്. എല്ലാത്തിനേയും താങ്ങിനി‍ര്‍ത്തുന്നവനും എല്ലായിടത്തും മുഖമുള്ളവനും ഞാനന്നെ.
10.34 നശിപ്പിക്കുന്നവയി‍ല്‍ മരണവും വരാ‍നിരിക്കുന്ന ജീവജാലങ്ങളുടെ തുടക്കവും ഞാനാണ്. സ്ത്രീ ദൈവങ്ങളായി കരുതപ്പെടുന്ന കീ‍ര്‍ത്തി, ശ്രീ, സരസ്വതി, സ്മൃതി (ഓ‍ര്‍മ്മശക്തി), മേധാ (ചിന്താശക്തി), ധൃതി (ധൈര്യശക്തി), ക്ഷമാശക്തി ഇവയെല്ലാം ഞാനാണ്.
10.35 സാമവേദമന്ത്രങ്ങളി‍ല്‍ വലിയ സാമം എന്ന മന്ത്രവും, മന്ത്രങ്ങളുടെ അക്ഷരം അളക്കുന്ന വൃത്തങ്ങളി‍ല്‍ ഗായത്രിയും മാസങ്ങളി‍ല്‍ മാ‍ര്‍ഗ്ഗശീ‍ര്‍ഷം, ഋതുക്കളി‍ല്‍ വസന്തഋതുവും ഞാനാണ്.
10.36 വഞ്ചിക്കുന്ന കളികളി‍ല്‍ ചൂത് ഞാനാണ്. നല്ല തേജസ്സുള്ളവരുടെ തേജസ്സ് ഞാനാണ്. പരിശ്രമിക്കുന്നവരുടെ പരിശ്രമശേഷി ഞാനാണ്. സാത്വകന്മാരുടെ സത്വാവസ്ഥ ഞാനാണ്.
10.37 യാദവവംശത്തി‍ല്‍ ജനിച്ച ശ്രീ കൃഷ്ണ‍ന്‍ ഞാ‍ന്‍ തന്നെയാണ്. പാണ്ഡവന്മാരി‍ല്‍ അ‍ര്‍ജ്ജുനനും ഞാനാണ്. വേദത്തെ ചിന്തിക്കുന്നവരി‍ല്‍ വ്യാസഭഗവാ‍ന്‍ ഞാനാണ്. ജീവിതരീതികളുടെ ശാസ്ത്രങ്ങ‍ള്‍ മനസ്സിലാക്കിയവരി‍ല്‍ ശുക്രാചാര്യരും ഞാനാണ്.
10.38 ശിക്ഷകളി‍ല്‍ വെച്ച് ശാരീരീകമായ പീഢനം ഞാനാണ്. വിജയിക്കാനുള്ള രീതികളി‍ല്‍ നീതിയും ഞാനാണ്. രഹസ്യമായി സൂക്ഷിക്കുന്ന വിഷയങ്ങ‍ള്‍ക്കുള്ള മൌനവും ഞാനാണ്. അറിവുള്ളവരുടെ അറിവും ഞാനാണ്.
10.39 എല്ലാ ജീവജാലങ്ങളുടേയും വിത്ത് ഞാനാകുന്നു. ചലിക്കുന്നതും ചലിക്കാത്തതുമായ വസ്തുക്കളെല്ലാം ഞാനില്ലാതെ നിലനില്ക്കുന്നവയല്ല.
10.40 എന്റെ പ്രപഞ്ചത്തിലുള്ള ഉദാഹരണങ്ങ‍ള്‍ക്ക് അവസാനമില്ല. ഇപ്പറഞ്ഞത് ചിലത് നിനക്ക് മനസ്സിലാക്കാനായി പറഞ്ഞതാണ്. അതും ചുരുക്കമായിട്ട്.
10.41 ഇ ക്കാണുന്നവയി‍ല്‍ സവിശേഷങ്ങളായും ഐശ്വര്യങ്ങളായും  എന്തെങ്കിലുമുണ്ടെങ്കി‍ല്‍ അവ എ‍ന്‍റെ അംശത്തി‍ല്‍ നിന്നുമുണ്ടായതാണെന്ന് നീ മനസ്സിലാക്കുക.
10.42 ഇനി അധികം എന്തിനു പറയണം അ‍ര്‍ജ്ജുനാ നീ ഇതൊക്കെ എണ്ണിയെണ്ണി പഠിച്ചിട്ടെന്തു ചെയ്യാ‍ന്‍ , ചുരുക്കി പ്പറയട്ടെ ഈ ലോകത്തെ ഞാ‍ന്‍ എന്റെ ഒരംശത്താ‍ല്‍ മാത്രം നിറച്ചു  നി‍ല്‍ക്കുന്നു.